സങ്കീർത്തനങ്ങൾ - 97 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 12 വരെ

സങ്കീർത്തനങ്ങൾ 97:1

യഹോവ വാഴുന്നു; ഭൂമി ഘോഷിച്ചാനന്ദിക്കട്ടെ; ബഹുദ്വീപുകളും സന്തോഷിക്കട്ടെ.

സങ്കീർത്തനങ്ങൾ 97:2

മേഘവും അന്ധകാരവും അവന്റെ ചുറ്റും ഇരിക്കുന്നു; നീതിയും ന്യായവും അവന്റെ സിംഹാസനത്തിന്റെ അടിസ്ഥാനമാകുന്നു.

സങ്കീർത്തനങ്ങൾ 97:3

തീ അവനു മുമ്പായി പോകുന്നു; ചുറ്റുമുള്ള അവന്റെ വൈരികളെ ദഹിപ്പിക്കുന്നു.

സങ്കീർത്തനങ്ങൾ 97:4

അവന്റെ മിന്നലുകൾ ഭൂതലത്തെ പ്രകാശിപ്പിക്കുന്നു; ഭൂമി കണ്ടു വിറയ്ക്കുന്നു.

സങ്കീർത്തനങ്ങൾ 97:5

യഹോവയുടെ സന്നിധിയിൽ, സർവഭൂമിയുടെയും കർത്താവിന്റെ സന്നിധിയിൽ, പർവതങ്ങൾ മെഴുകുപോലെ ഉരുകുന്നു.

സങ്കീർത്തനങ്ങൾ 97:6

ആകാശം അവന്റെ നീതിയെ പ്രസിദ്ധമാക്കുന്നു; സകല ജാതികളും അവന്റെ മഹത്ത്വത്തെ കാണുന്നു.

സങ്കീർത്തനങ്ങൾ 97:7

വിഗ്രഹങ്ങളെ സേവിക്കയും ബിംബങ്ങളിൽ പ്രശംസിക്കയും ചെയ്യുന്നവരൊക്കെയും ലജ്ജിച്ചുപോകും; സകല ദേവന്മാരുമായുള്ളോരേ, അവനെ നമസ്കരിപ്പിൻ.

സങ്കീർത്തനങ്ങൾ 97:8

സീയോൻ കേട്ടു സന്തോഷിക്കുന്നു; യഹോവേ, നിന്റെ ന്യായവിധികൾ ഹേതുവായി യെഹൂദാപുത്രിമാർ ഘോഷിച്ചാനന്ദിക്കുന്നു.

സങ്കീർത്തനങ്ങൾ 97:9

യഹോവേ, നീ സർവഭൂമിക്കും മീതെ അത്യുന്നതൻ; സകല ദേവന്മാർക്കും മീതെ ഉയർന്നവൻ തന്നെ.

സങ്കീർത്തനങ്ങൾ 97:10

യഹോവയെ സ്നേഹിക്കുന്നവരേ, ദോഷത്തെ വെറുപ്പിൻ; അവൻ തന്റെ ഭക്തന്മാരുടെ പ്രാണങ്ങളെ കാക്കുന്നു; ദുഷ്ടന്മാരുടെ കൈയിൽനിന്ന് അവരെ വിടുവിക്കുന്നു.

സങ്കീർത്തനങ്ങൾ 97:11

നീതിമാനു പ്രകാശവും പരമാർഥഹൃദയമുള്ളവർക്കു സന്തോഷവും ഉദിക്കും.

സങ്കീർത്തനങ്ങൾ 97:12

നീതിമാന്മാരേ, യഹോവയിൽ സന്തോഷിപ്പിൻ; അവന്റെ വിശുദ്ധനാമത്തിനു സ്തോത്രം ചെയ്‍വിൻ.