സങ്കീർത്തനങ്ങൾ - 41 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 13 വരെ

സങ്കീർത്തനങ്ങൾ 41:1

എളിയവനെ ആദരിക്കുന്നവൻ ഭാഗ്യവാൻ; അനർഥദിവസത്തിൽ യഹോവ അവനെ വിടുവിക്കും.

സങ്കീർത്തനങ്ങൾ 41:2

യഹോവ അവനെ കാത്തു ജീവനോടെ പാലിക്കും; അവൻ ഭൂമിയിൽ ഭാഗ്യവാനായിരിക്കും; അവന്റെ ശത്രുക്കളുടെ ഇഷ്ടത്തിനു നീ അവനെ ഏല്പിക്കയില്ല;

സങ്കീർത്തനങ്ങൾ 41:3

യഹോവ അവനെ രോഗശയ്യയിൽ താങ്ങും. ദീനത്തിൽ നീ അവന്റെ കിടക്ക എല്ലാം മാറ്റിവിരിക്കുന്നു.

സങ്കീർത്തനങ്ങൾ 41:4

യഹോവേ, എന്നോടു കൃപ തോന്നി എന്നെ സൗഖ്യമാക്കേണമേ; നിന്നോടല്ലോ ഞാൻ പാപം ചെയ്തത് എന്നു ഞാൻ പറഞ്ഞു.

സങ്കീർത്തനങ്ങൾ 41:5

അവൻ എപ്പോൾ മരിച്ച് അവന്റെ പേർ നശിക്കും എന്ന് എന്റെ ശത്രുക്കൾ എന്നെക്കുറിച്ച് ദോഷം പറയുന്നു.

സങ്കീർത്തനങ്ങൾ 41:6

ഒരുത്തൻ എന്നെ കാൺമാൻ വന്നാൽ അവൻ കപടവാക്ക് പറയുന്നു; അവന്റെ ഹൃദയം നീതികേടു സംഗ്രഹിക്കുന്നു; അവൻ പുറത്തുപോയി അതു പ്രസ്താവിക്കുന്നു.

സങ്കീർത്തനങ്ങൾ 41:7

എന്നെ പകയ്ക്കുന്നവരൊക്കെയും എനിക്കു വിരോധമായി തമ്മിൽ മന്ത്രിക്കുന്നു; അവർ എനിക്കു ദോഷം ചിന്തിക്കുന്നു.

സങ്കീർത്തനങ്ങൾ 41:8

ഒരു ദുർവ്യാധി അവനു പിടിച്ചിരിക്കുന്നു; അവൻ കിടപ്പിലായി; ഇനി അവൻ എഴുന്നേല്ക്കയില്ല എന്ന് അവർ പറയുന്നു.

സങ്കീർത്തനങ്ങൾ 41:9

ഞാൻ വിശ്വസിച്ചവനും എന്റെ അപ്പം തിന്നവനുമായ എന്റെ പ്രാണസ്നേഹിതൻപോലും എന്റെ നേരേ കുതികാൽ ഉയർത്തിയിരിക്കുന്നു.

സങ്കീർത്തനങ്ങൾ 41:10

ഞാൻ അവർക്കു പകരം ചെയ്യേണ്ടതിനു യഹോവേ, കൃപ തോന്നി എന്നെ എഴുന്നേല്പിക്കേണമേ.

സങ്കീർത്തനങ്ങൾ 41:11

എന്റെ ശത്രു എന്നെച്ചൊല്ലി ജയഘോഷം കൊള്ളാതിരിക്കുന്നതിനാൽ നിനക്ക് എന്നിൽ പ്രസാദമായിരിക്കുന്നു എന്നു ഞാൻ അറിയുന്നു.

സങ്കീർത്തനങ്ങൾ 41:12

നീ എന്റെ നിഷ്കളങ്കത്വംനിമിത്തം എന്നെ താങ്ങുന്നു, നിന്റെ മുമ്പിൽ എന്നേക്കും എന്നെ നിർത്തിക്കൊള്ളുന്നു.

സങ്കീർത്തനങ്ങൾ 41:13

യിസ്രായേലിന്റെ ദൈവമായ യഹോവ എന്നും എന്നേക്കും വാഴ്ത്തപ്പെടുമാറാകട്ടെ. ആമേൻ, ആമേൻ.