സങ്കീർത്തനങ്ങൾ - 26 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 12 വരെ

സങ്കീർത്തനങ്ങൾ 26:1

യഹോവേ, എനിക്കു ന്യായം പാലിച്ചുതരേണമേ; ഞാൻ എന്റെ നിഷ്കളങ്കതയിൽ നടക്കുന്നു; ഞാൻ ഇളകാതെ യഹോവയിൽ ആശ്രയിക്കുന്നു.

സങ്കീർത്തനങ്ങൾ 26:2

യഹോവേ, എന്നെ പരീക്ഷിച്ചു ശോധന ചെയ്യേണമേ; എന്റെ അന്തരംഗവും എന്റെ ഹൃദയവും പരിശോധിക്കേണമേ.

സങ്കീർത്തനങ്ങൾ 26:3

നിന്റെ ദയ എന്റെ കണ്ണിൻമുമ്പിൽ ഇരിക്കുന്നു; നിന്റെ സത്യത്തിൽ ഞാൻ നടന്നുമിരിക്കുന്നു.

സങ്കീർത്തനങ്ങൾ 26:4

വ്യർഥന്മാരോടുകൂടെ ഞാൻ ഇരുന്നിട്ടില്ല; കപടക്കാരുടെ അടുക്കൽ ഞാൻ ചെന്നിട്ടുമില്ല.

സങ്കീർത്തനങ്ങൾ 26:5

ദുഷ്പ്രവൃത്തിക്കാരുടെ സംഘത്തെ ഞാൻ പകച്ചിരിക്കുന്നു; ദുഷ്ടന്മാരോടുകൂടെ ഞാൻ ഇരിക്കയുമില്ല.

സങ്കീർത്തനങ്ങൾ 26:6

സ്തോത്രസ്വരം കേൾപ്പിക്കേണ്ടതിനും നിന്റെ അദ്ഭുതപ്രവൃത്തികളൊക്കെയും വർണിക്കേണ്ടതിനും

സങ്കീർത്തനങ്ങൾ 26:7

ഞാൻ കുറ്റമില്ലായ്മയിൽ എന്റെ കൈകളെ കഴുകുന്നു; യഹോവേ, ഞാൻ നിന്റെ യാഗപീഠത്തെ വലംവയ്ക്കുന്നു.

സങ്കീർത്തനങ്ങൾ 26:8

യഹോവേ, നിന്റെ ആലയമായ വാസസ്ഥലവും നിന്റെ മഹത്ത്വത്തിന്റെ നിവാസവും എനിക്കു പ്രിയമാകുന്നു.

സങ്കീർത്തനങ്ങൾ 26:9

പാപികളോടുകൂടെ എന്റെ പ്രാണനെയും രക്തപാതകന്മാരോടുകൂടെ എന്റെ ജീവനെയും സംഹരിച്ചുകളയരുതേ.

സങ്കീർത്തനങ്ങൾ 26:10

അവരുടെ കൈകളിൽ ദുഷ്കർമം ഉണ്ട്; അവരുടെ വലംകൈ കോഴ നിറഞ്ഞിരിക്കുന്നു.

സങ്കീർത്തനങ്ങൾ 26:11

ഞാനോ, എന്റെ നിഷ്കളങ്കതയിൽ നടക്കും; എന്നെ വീണ്ടെടുത്ത് എന്നോടു കൃപ ചെയ്യേണമേ.

സങ്കീർത്തനങ്ങൾ 26:12

എന്റെ കാലടി സമനിലത്തു നില്ക്കുന്നു; സഭകളിൽ ഞാൻ യഹോവയെ വാഴ്ത്തും.