സങ്കീർത്തനങ്ങൾ - 129 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 8 വരെ

സങ്കീർത്തനങ്ങൾ 129:1

യിസ്രായേൽ പറയേണ്ടതെന്തെന്നാൽ: അവർ എന്റെ ബാല്യംമുതൽ പലപ്പോഴും എന്നെ ഉപദ്രവിച്ചു;

സങ്കീർത്തനങ്ങൾ 129:2

അവർ എന്റെ ബാല്യംമുതൽ പലപ്പോഴും എന്നെ ഉപദ്രവിച്ചു; എങ്കിലും അവർ എന്നെ ജയിച്ചില്ല.

സങ്കീർത്തനങ്ങൾ 129:3

ഉഴവുകാർ എന്റെ മുതുകിന്മേൽ ഉഴുതു; ഉഴവുചാലുകളെ അവർ നീളത്തിൽ കീറി.

സങ്കീർത്തനങ്ങൾ 129:4

യഹോവ നീതിമാനാകുന്നു; അവൻ ദുഷ്ടന്മാരുടെ കയറുകളെ അറുത്തുകളഞ്ഞിരിക്കുന്നു.

സങ്കീർത്തനങ്ങൾ 129:5

സീയോനെ പകയ്ക്കുന്നവരൊക്കെയും ലജ്ജിച്ചു പിൻതിരിഞ്ഞുപോകട്ടെ.

സങ്കീർത്തനങ്ങൾ 129:6

വളരുന്നതിനുമുമ്പേ ഉണങ്ങിപ്പോകുന്ന പുരപ്പുറത്തെ പുല്ലുപോലെ അവർ ആകട്ടെ.

സങ്കീർത്തനങ്ങൾ 129:7

കൊയ്യുന്നവൻ അതുകൊണ്ട് തന്റെ കൈയാകട്ടെ കറ്റകെട്ടുന്നവൻ തന്റെ മാർവിടം ആകട്ടെ നിറയ്ക്കയില്ല.

സങ്കീർത്തനങ്ങൾ 129:8

യഹോവയുടെ അനുഗ്രഹം നിങ്ങൾക്കുണ്ടാകട്ടെ; യഹോവയുടെ നാമത്തിൽ ഞങ്ങൾ നിങ്ങളെ അനുഗ്രഹിക്കുന്നു എന്നിങ്ങനെ വഴിപോകുന്നവർ പറയുന്നതുമില്ല.