സങ്കീർത്തനങ്ങൾ - 132 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 18 വരെ

സങ്കീർത്തനങ്ങൾ 132:1

യഹോവേ, ദാവീദിനെയും അവന്റെ സകല കഷ്ടതയെയും ഓർക്കേണമേ.

സങ്കീർത്തനങ്ങൾ 132:2

അവൻ യഹോവയോടു സത്യം ചെയ്തു യാക്കോബിന്റെ വല്ലഭനു നേർന്നത് എന്തെന്നാൽ:

സങ്കീർത്തനങ്ങൾ 132:3

ഞാൻ യഹോവയ്ക്ക് ഒരു സ്ഥലം, യാക്കോബിന്റെ വല്ലഭന് ഒരു നിവാസം കണ്ടെത്തുംവരെ

സങ്കീർത്തനങ്ങൾ 132:4

ഞാൻ എന്റെ കൂടാരവീട്ടിൽ കടക്കയില്ല; എന്റെ ശയ്യമേൽ കയറി കിടക്കുകയുമില്ല.

സങ്കീർത്തനങ്ങൾ 132:5

ഞാൻ എന്റെ കണ്ണിന് ഉറക്കവും എന്റെ കൺപോളയ്ക്ക് മയക്കവും കൊടുക്കയില്ല.

സങ്കീർത്തനങ്ങൾ 132:6

നാം എഫ്രാത്തയിൽ അതിനെക്കുറിച്ചു കേട്ടു വനപ്രദേശത്ത് അതിനെ കണ്ടെത്തിയല്ലോ.

സങ്കീർത്തനങ്ങൾ 132:7

നാം അവന്റെ തിരുനിവാസത്തിലേക്കു ചെന്ന് അവന്റെ പാദപീഠത്തിങ്കൽ നമസ്കരിക്കുക.

സങ്കീർത്തനങ്ങൾ 132:8

യഹോവേ, നീ നിന്റെ ബലത്തിന്റെ പെട്ടകവുമായി നിന്റെ വിശ്രാമത്തിലേക്ക് എഴുന്നള്ളേണമേ.

സങ്കീർത്തനങ്ങൾ 132:9

നിന്റെ പുരോഹിതന്മാർ നീതി ധരിക്കയും നിന്റെ ഭക്തന്മാർ ഘോഷിച്ചുല്ലസിക്കയും ചെയ്യട്ടെ.

സങ്കീർത്തനങ്ങൾ 132:10

നിന്റെ ദാസനായ ദാവീദിൻനിമിത്തം നിന്റെ അഭിഷിക്തന്റെ മുഖത്തെ തിരിച്ചുകളയരുതേ.

സങ്കീർത്തനങ്ങൾ 132:11

ഞാൻ നിന്റെ ഉദരഫലത്തെ നിന്റെ സിംഹാസനത്തിൽ ഇരുത്തുമെന്നും

സങ്കീർത്തനങ്ങൾ 132:12

നിന്റെ മക്കൾ എന്റെ നിയമത്തെയും ഞാൻ അവർക്ക് ഉപദേശിച്ച സാക്ഷ്യത്തെയും പ്രമാണിക്കുമെങ്കിൽ അവരുടെ മക്കളും എന്നേക്കും നിന്റെ സിംഹാസനത്തിൽ ഇരിക്കും എന്നും യഹോവ ദാവീദിനോട് ആണയിട്ടു സത്യം; അവൻ അതിൽനിന്നു മാറുകയില്ല.

സങ്കീർത്തനങ്ങൾ 132:13

യഹോവ സീയോനെ തിരഞ്ഞെടുക്കയും അതിനെ തന്റെ വാസസ്ഥലമായി ഇച്ഛിക്കയും ചെയ്തു.

സങ്കീർത്തനങ്ങൾ 132:14

അത് എന്നേക്കും എന്റെ വിശ്രാമം ആകുന്നു; ഞാൻ അതിനെ ഇച്ഛിച്ചിരിക്കയാൽ ഞാൻ അവിടെ വസിക്കും.

സങ്കീർത്തനങ്ങൾ 132:15

അതിലെ ആഹാരം ഞാൻ സമൃദ്ധിയായി അനുഗ്രഹിക്കും; അതിലെ ദരിദ്രന്മാർക്ക് അപ്പംകൊണ്ടു തൃപ്തിവരുത്തും.

സങ്കീർത്തനങ്ങൾ 132:16

അതിലെ പുരോഹിതന്മാരെയും രക്ഷ ധരിപ്പിക്കും; അതിലെ ഭക്തന്മാർ ഘോഷിച്ചുല്ലസിക്കും.

സങ്കീർത്തനങ്ങൾ 132:17

അവിടെ ഞാൻ ദാവീദിന് ഒരു കൊമ്പു മുളപ്പിക്കും; എന്റെ അഭിഷിക്തന് ഒരു ദീപം ഒരുക്കീട്ടുമുണ്ട്.

സങ്കീർത്തനങ്ങൾ 132:18

ഞാൻ അവന്റെ ശത്രുക്കളെ ലജ്ജ ധരിപ്പിക്കും; അവന്റെ തലയിലോ കിരീടം ശോഭിക്കും.