ഇയ്യോബ് - 10 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 22 വരെ

ഇയ്യോബ് 10:1

എന്റെ ജീവൻ എനിക്കു വെറുപ്പായിത്തോന്നുന്നു; ഞാൻ എന്റെ സങ്കടം തുറന്നുപറയും; എന്റെ മനോവ്യസനത്തിൽ ഞാൻ സംസാരിക്കും.

ഇയ്യോബ് 10:2

ഞാൻ ദൈവത്തോടു പറയും: എന്നെ കുറ്റം വിധിക്കരുതേ; എന്നോടു വ്യവഹരിപ്പാൻ സംഗതി എന്ത്? എന്നെ അറിയിക്കേണമേ.

ഇയ്യോബ് 10:3

പീഡിപ്പിക്കുന്നതും നിന്റെ കൈപ്പണിയെ തുച്ഛീകരിക്കുന്നതും ദുഷ്ടന്മാരുടെ ആലോചനയിൽ പ്രസാദിക്കുന്നതും നിനക്കു യോഗ്യമോ?

ഇയ്യോബ് 10:4

മാംസനേത്രങ്ങളോ നിനക്കുള്ളത്? മനുഷ്യൻ കാണുന്നതുപോലെയോ നീ കാണുന്നത്?

ഇയ്യോബ് 10:5

നീ എന്റെ അകൃത്യം അന്വേഷിപ്പാനും എന്റെ പാപത്തെ ശോധന ചെയ്‍വാനും

ഇയ്യോബ് 10:6

നിന്റെ നാളുകൾ മനുഷ്യന്റെ നാളുകൾ പോലെയോ? നിന്നാണ്ടുകൾ മർത്യന്റെ ജീവകാലം പോലെയോ?

ഇയ്യോബ് 10:7

ഞാൻ കുറ്റക്കാരനല്ല എന്നു നീ അറിയുന്നു; നിന്റെ കൈയിൽനിന്നു വിടുവിക്കുന്നവൻ ആരുമില്ല.

ഇയ്യോബ് 10:8

നിന്റെ കൈ എന്നെ ഉരുവാക്കി എന്നെ മുഴുവനും ചമച്ചു; എന്നിട്ടും നീ എന്നെ നശിപ്പിച്ചുകളയുന്നു.

ഇയ്യോബ് 10:9

നീ എന്നെ കളിമണ്ണുകൊണ്ടെന്നപോലെ മെനഞ്ഞു എന്നോർക്കേണമേ; നീ എന്നെ വീണ്ടും പൊടിയാക്കി കളയുമോ?

ഇയ്യോബ് 10:10

നീ എന്നെ പാലുപോലെ പകർന്നു തൈർപോലെ ഉറകൂടുമാറാക്കിയല്ലോ.

ഇയ്യോബ് 10:11

ത്വക്കും മാംസവും നീ എന്നെ ധരിപ്പിച്ചു; അസ്ഥിയും ഞരമ്പുംകൊണ്ട് എന്നെ മെടഞ്ഞിരിക്കുന്നു.

ഇയ്യോബ് 10:12

ജീവനും കൃപയും നീ എനിക്കു നല്കി; നിന്റെ കടാക്ഷം എന്റെ ശ്വാസത്തെ പരിപാലിക്കുന്നു.

ഇയ്യോബ് 10:13

എന്നാൽ നീ ഇതു നിന്റെ ഹൃദയത്തിൽ ഒളിച്ചുവച്ചു; ഇതായിരുന്നു നിന്റെ താൽപര്യം എന്നു ഞാൻ അറിയുന്നു.

ഇയ്യോബ് 10:14

ഞാൻ പാപം ചെയ്താൽ നീ കണ്ടു വയ്ക്കുന്നു; എന്റെ അകൃത്യം നീ ശിക്ഷിക്കാതെ വിടുന്നതുമില്ല.

ഇയ്യോബ് 10:15

ഞാൻ ദുഷ്ടനെങ്കിൽ എനിക്ക് അയ്യോ കഷ്ടം; നീതിമാനായിരുന്നാലും ഞാൻ തല ഉയർത്തേണ്ടതല്ല; ലജ്ജാപൂർണനായി ഞാൻ എന്റെ കഷ്ടത കാണുന്നു.

ഇയ്യോബ് 10:16

തല ഉയർത്തിയാൽ നീ ഒരു സിംഹംപോലെ എന്നെ നായാടും. പിന്നെയും എങ്കൽ നിന്റെ അദ്ഭുതശക്തി കാണിക്കുന്നു.

ഇയ്യോബ് 10:17

നിന്റെ സാക്ഷികളെ നീ വീണ്ടും വീണ്ടും എന്റെ നേരേ നിർത്തുന്നു; നിന്റെ ക്രോധം എന്റെമേൽ വർധിപ്പിക്കുന്നു; അവ ഗണംഗണമായി വന്നു പൊരുതുന്നു.

ഇയ്യോബ് 10:18

നീ എന്നെ ഗർഭപാത്രത്തിൽനിന്ന് പുറപ്പെടുവിച്ചത് എന്തിന്? ഒരു കണ്ണും എന്നെ കാണാതെ എന്റെ പ്രാണൻ പോകുമായിരുന്നു.

ഇയ്യോബ് 10:19

ഞാൻ ജനിക്കാത്തതുപോലെ ഇരിക്കുമായിരുന്നു; ഗർഭപാത്രത്തിൽനിന്ന് എന്നെ ശവക്കുഴിയിലേക്കു കൊണ്ടു പോകുമായിരുന്നു;

ഇയ്യോബ് 10:20

എന്റെ ജീവകാലം ചുരുക്കമല്ലയോ? ഇരുളും അന്ധതമസ്സും ഉള്ള ദേശത്തേക്ക് അർധരാത്രിപോലെ കൂരിരുളും ക്രമമില്ലാതെ അന്ധതമസ്സും

ഇയ്യോബ് 10:21

വെളിച്ചം അർധരാത്രിപോലെയും ഉള്ള ദേശത്തേക്കുതന്നെ, മടങ്ങിവരാതവണ്ണം പോകുന്നതിനു മുമ്പേ

ഇയ്യോബ് 10:22

ഞാൻ അല്പം ആശ്വസിക്കേണ്ടതിന് നീ മതിയാക്കി എന്നെ വിട്ടുമാറേണമേ.