സദൃശവാക്യങ്ങൾ - 7 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 27 വരെ

സദൃശവാക്യങ്ങൾ 7:1

മകനേ, എന്റെ വചനങ്ങളെ പ്രമാണിച്ച് എന്റെ കല്പനകളെ നിന്റെ ഉള്ളിൽ സംഗ്രഹിച്ചുകൊൾക.

സദൃശവാക്യങ്ങൾ 7:2

നീ ജീവിച്ചിരിക്കേണ്ടതിന് എന്റെ കല്പനകളെയും ഉപദേശത്തെയും നിന്റെ കണ്ണിന്റെ കൃഷ്ണമണിയെപ്പോലെ കാത്തുകൊൾക.

സദൃശവാക്യങ്ങൾ 7:3

നിന്റെ വിരലിന്മേൽ അവയെ കെട്ടുക; ഹൃദയത്തിന്റെ പലകയിൽ എഴുതുക.

സദൃശവാക്യങ്ങൾ 7:4

ജ്ഞാനത്തോട്: നീ എന്റെ സഹോദരി എന്നു പറക; വിവേകത്തിനു സഖി എന്നു പേർ വിളിക്ക.

സദൃശവാക്യങ്ങൾ 7:5

അവ നിന്നെ പരസ്ത്രീയുടെ കൈയിൽനിന്നും ചക്കരവാക്കു പറയുന്ന അന്യസ്ത്രീയുടെ വശത്തുനിന്നും കാക്കും.

സദൃശവാക്യങ്ങൾ 7:6

ഞാൻ എന്റെ വീട്ടിന്റെ കിളിവാതിൽക്കൽ അഴിക്കിടയിൽക്കൂടി നോക്കിക്കൊണ്ടിരിക്കുമ്പോൾ

സദൃശവാക്യങ്ങൾ 7:7

ഭോഷന്മാരുടെ ഇടയിൽ ഒരുത്തനെ കണ്ടു; യൗവ്വനക്കാരുടെ കൂട്ടത്തിൽ ബുദ്ധിഹീനനായൊരു യുവാവിനെ കണ്ടറിഞ്ഞു.

സദൃശവാക്യങ്ങൾ 7:8

അവൻ വൈകുന്നേരം, സന്ധ്യാസമയത്ത്, ഇരുട്ടും അന്ധകാരവുമുള്ള ഒരു രാത്രിയിൽ,

സദൃശവാക്യങ്ങൾ 7:9

അവളുടെ വീട്ടിന്റെ കോണിനരികെ വീഥിയിൽക്കൂടി കടന്നു, അവളുടെ വീട്ടിലേക്കുള്ള വഴിയെ നടന്നുചെല്ലുന്നു.

സദൃശവാക്യങ്ങൾ 7:10

പെട്ടെന്ന് ഇതാ, വേശ്യാവസ്ത്രം ധരിച്ചും ഹൃദയത്തിൽ ഉപായം പൂണ്ടും ഉള്ളോരു സ്ത്രീ അവനെ എതിരേറ്റുവരുന്നു.

സദൃശവാക്യങ്ങൾ 7:11

അവൾ മോഹപരവശയും തന്നിഷ്ടക്കാരത്തിയും ആകുന്നു; അവളുടെ കാൽ വീട്ടിൽ അടങ്ങിയിരിക്കയില്ല.

സദൃശവാക്യങ്ങൾ 7:12

ഇപ്പോൾ അവളെ വീഥിയിലും പിന്നെ വിശാലസ്ഥലത്തും കാണാം; ഓരോ കോണിലും അവൾ പതിയിരിക്കുന്നു.

സദൃശവാക്യങ്ങൾ 7:13

അവൾ അവനെ പിടിച്ചു ചുംബിച്ചു, ലജ്ജകൂടാതെ അവനോടു പറയുന്നത്:

സദൃശവാക്യങ്ങൾ 7:14

എനിക്കു സമാധാനയാഗങ്ങൾ ഉണ്ടായിരുന്നു; ഇന്നു ഞാൻ എന്റെ നേർച്ചകളെ കഴിച്ചിരിക്കുന്നു.

സദൃശവാക്യങ്ങൾ 7:15

അതുകൊണ്ട് ഞാൻ നിന്നെ കാൺമാൻ ആഗ്രഹിച്ചു. നിന്നെ എതിരേല്പാൻ പുറപ്പെട്ടു നിന്നെ കണ്ടെത്തിയിരിക്കുന്നു.

സദൃശവാക്യങ്ങൾ 7:16

ഞാൻ എന്റെ കട്ടിലിന്മേൽ പരവതാനികളും മിസ്രയീമ്യനൂൽകൊണ്ടുള്ള വരിയൻപടങ്ങളും വിരിച്ചിരിക്കുന്നു.

സദൃശവാക്യങ്ങൾ 7:17

മൂറും അകിലും ലവംഗവുംകൊണ്ടു ഞാൻ എന്റെ മെത്ത സുഗന്ധമാക്കിയിരിക്കുന്നു.

സദൃശവാക്യങ്ങൾ 7:18

വരിക; വെളുക്കുംവരെ നമുക്കു പ്രേമത്തിൽ രമിക്കാം; കാമവിലാസങ്ങളാൽ നമുക്കു സുഖിക്കാം.

സദൃശവാക്യങ്ങൾ 7:19

പുരുഷൻ വീട്ടിൽ ഇല്ല; ദൂരയാത്ര പോയിരിക്കുന്നു;

സദൃശവാക്യങ്ങൾ 7:20

പണമടിശ്ശീല കൂടെ കൊണ്ടുപോയിട്ടുണ്ട്; പൗർണമാസിക്കേ വീട്ടിൽ വന്നെത്തുകയുള്ളൂ.

സദൃശവാക്യങ്ങൾ 7:21

ഇങ്ങനെ ഏറിയൊരു ഇമ്പവാക്കുകളാൽ അവൾ അവനെ വശീകരിച്ച് അധരമാധുര്യംകൊണ്ട് അവനെ നിർബന്ധിക്കുന്നു.

സദൃശവാക്യങ്ങൾ 7:22

അറുക്കുന്നേടത്തേക്കു കാളയും ചങ്ങലയിലേക്കു ഭോഷനും പോകുന്നതു പോലെയും,

സദൃശവാക്യങ്ങൾ 7:23

പക്ഷി ജീവഹാനിക്കുള്ളതെന്നറിയാതെ കെണിയിലേക്കു ബദ്ധപ്പെടുന്നതു പോലെയും കരളിൽ അസ്ത്രം തറയ്ക്കുവോളം അവൻ അവളുടെ പിന്നാലെ ചെല്ലുന്നു.

സദൃശവാക്യങ്ങൾ 7:24

ആകയാൽ മക്കളേ, എന്റെ വാക്കു കേൾപ്പിൻ; എന്റെ വായിലെ വചനങ്ങളെ ശ്രദ്ധിപ്പിൻ.

സദൃശവാക്യങ്ങൾ 7:25

നിന്റെ മനസ്സ് അവളുടെ വഴിയിലേക്കു ചായരുത്; അവളുടെ പാതകളിലേക്കു നീ തെറ്റിച്ചെല്ലുകയുമരുത്.

സദൃശവാക്യങ്ങൾ 7:26

അവൾ വീഴിച്ച ഹതന്മാർ അനേകർ; അവൾ കൊന്നുകളഞ്ഞവർ ആകെ വലിയൊരു കൂട്ടം ആകുന്നു.

സദൃശവാക്യങ്ങൾ 7:27

അവളുടെ വീട് പാതാളത്തിലേക്കുള്ള വഴിയാകുന്നു; അതു മരണത്തിന്റെ അറകളിലേക്കു ചെല്ലുന്നു.