യോശുവ - 16 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 10 വരെ

യോശുവ 16:1

യോസേഫിന്റെ മക്കൾക്കു കിട്ടിയ അവകാശം: യെരീഹോവിന്റെ സമീപത്തു യോർദ്ദാൻ തുടങ്ങി കിഴക്ക് യെരീഹോ വെള്ളത്തിങ്കൽ മരുഭൂമിയിൽ തന്നെ തുടങ്ങി യെരീഹോവിൽനിന്നു മലനാടുവഴിയായി ബേഥേലിലേക്കു കയറി

യോശുവ 16:2

ബേഥേലിൽനിന്ന് ലൂസിനു ചെന്ന് അർക്ക്യരുടെ അതിരായ അതാരോത്തിനു കടന്ന് പടിഞ്ഞാറോട്ട്

യോശുവ 16:3

യഫ്ലേത്യരുടെ അതിരിലേക്ക് താഴത്തെ ബേത്ത്-ഹോരോന്റെ അതിർവരെ, ഗേസെർവരെ തന്നെ, ഇറങ്ങിച്ചെന്ന് സമുദ്രത്തിങ്കൽ അവസാനിക്കുന്നു.

യോശുവ 16:4

അങ്ങനെ യോസേഫിന്റെ പുത്രന്മാരായ മനശ്ശെയ്ക്കും എഫ്രയീമിനും അവകാശം ലഭിച്ചു.

യോശുവ 16:5

എഫ്രയീമിന്റെ മക്കൾക്കു കുടുംബംകുടുംബമായി കിട്ടിയ ദേശം ഏതെന്നാൽ: കിഴക്ക് അവരുടെ അവകാശത്തിന്റെ അതിർ മേലത്തെ ബേത്ത്-ഹോരോൻവരെ അതാരോത്ത്-അദ്ദാർ ആയിരുന്നു.

യോശുവ 16:6

ആ അതിർ മിഖ്മെഥാത്തിന്റെ വടക്കുകൂടി പടിഞ്ഞാറോട്ടു ചെന്ന് താനത്ത്-ശീലോവരെ കിഴക്കോട്ടു തിരിഞ്ഞ് അതിനരികത്തുകൂടി യാനോഹയുടെ കിഴക്കു കടന്ന്

യോശുവ 16:7

യാനോഹയിൽനിന്ന് അതാരോത്തിനും നാരാത്തിനും ഇറങ്ങി യെരീഹോവിൽ എത്തി യോർദ്ദാങ്കൽ അവസാനിക്കുന്നു.

യോശുവ 16:8

തപ്പൂഹയിൽനിന്ന് ആ അതിർ പടിഞ്ഞാറോട്ട് കാനാ തോടുവരെ ചെന്ന് സമുദ്രത്തിങ്കൽ അവസാനിക്കുന്നു. എഫ്രയീംഗോത്രത്തിനു കുടുംബംകുടുംബമായി കിട്ടിയ ഈ അവകാശം കൂടാതെ

യോശുവ 16:9

മനശ്ശെമക്കളുടെ അവകാശത്തിന്റെ ഇടയിൽ എഫ്രയീംമക്കൾക്കു വേർതിരിച്ചുകൊടുത്ത പട്ടണങ്ങളൊക്കെയും അവയുടെ ഗ്രാമങ്ങളുംകൂടെ ഉണ്ടായിരുന്നു.

യോശുവ 16:10

എന്നാൽ അവർ ഗെസേരിൽ പാർത്തിരുന്ന കനാന്യരെ നീക്കിക്കളഞ്ഞില്ല; കനാന്യർ ഇന്നുവരെ എഫ്രയീമ്യരുടെ ഇടയിൽ ഊഴിയവേല ചെയ്തു പാർത്തുവരുന്നു.