നെഹെമ്യാവ് - 10 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 39 വരെ

നെഹെമ്യാവ് 10:1

മുദ്രയിട്ടവർ ആരെല്ലാമെന്നാൽ: ഹഖല്യാവിന്റെ മകനായ ദേശാധിപതി നെഹെമ്യാവ്, സിദെക്കീയാവ്,

നെഹെമ്യാവ് 10:2

സെരായാവ്, അസര്യാവ്, യിരെമ്യാവ്,

നെഹെമ്യാവ് 10:3

പശ്ഹൂർ, അമര്യാവ്, മല്ക്കീയാവ്,

നെഹെമ്യാവ് 10:4

ഹത്തൂശ്, ശെബന്യാവ്, മല്ലൂക്,

നെഹെമ്യാവ് 10:5

ഹാരീം, മെരേമോത്ത്, ഓബദ്യാവ്,

നെഹെമ്യാവ് 10:6

ദാനീയേൽ, ഗിന്നെഥോൻ, ബാരൂക്,

നെഹെമ്യാവ് 10:7

മെശുല്ലാം, അബീയാവ്, മീയാമീൻ,

നെഹെമ്യാവ് 10:8

മയസ്യാവ്, ബിൽഗായി, ശെമയ്യാവ്; ഇവർ പുരോഹിതന്മാർ.

നെഹെമ്യാവ് 10:9

പിന്നെ ലേവ്യർ; അസന്യാവിന്റെ മകനായ യേശുവയും ഹെനാദാദിന്റെ പുത്രന്മാരിൽ ബിന്നൂവിയും കദ്മീയേലും

നെഹെമ്യാവ് 10:10

അവരുടെ സഹോദരന്മാരായ ശെബന്യാവ്, ഹോദീയാവ്, കെലീതാ, പെലായാവ്, ഹാനാൻ,

നെഹെമ്യാവ് 10:11

മീഖ, രെഹോബ്, ഹശബ്യാവ്,

നെഹെമ്യാവ് 10:12

സക്കൂർ, ശേരെബ്യാവ്, ശെബന്യാവ്,

നെഹെമ്യാവ് 10:13

ഹോദീയാവ്, ബാനി, ബെനീനു.

നെഹെമ്യാവ് 10:14

ജനത്തിന്റെ തലവന്മാർ: പരോശ്, പഹത്ത്-മോവാബ്, ഏലാം, സഥൂ, ബാനി,

നെഹെമ്യാവ് 10:15

ബുന്നി, അസ്ഗാദ്, ബേബായി,

നെഹെമ്യാവ് 10:16

അദോനീയാവ്, ബിഗ്വായി, ആദീൻ,

നെഹെമ്യാവ് 10:17

ആതേർ, ഹിസ്കീയാവ്, അസ്സൂർ,

നെഹെമ്യാവ് 10:18

ഹോദീയാവ്, ഹാശും, ബേസായി,

നെഹെമ്യാവ് 10:19

ഹാരീഫ്, അനാഥോത്ത്, നേബായി,

നെഹെമ്യാവ് 10:20

മഗ്പീയാശ്, മെശുല്ലാം, ഹേസീർ,

നെഹെമ്യാവ് 10:21

മെശേസബെയേൽ, സാദോക്, യദൂവ,

നെഹെമ്യാവ് 10:22

പെലത്യാവ്, ഹനാൻ, അനായാവ്,

നെഹെമ്യാവ് 10:23

ഹോശേയ, ഹനന്യാവ്, ഹശ്ശൂബ്,

നെഹെമ്യാവ് 10:24

ഹല്ലോഹേശ്, പിൽഹാ, ശോബേക്,

നെഹെമ്യാവ് 10:25

രെഹൂം, ഹശബ്നാ, മയസേയാവ്,

നെഹെമ്യാവ് 10:26

അഹീയാവ്, ഹനാൻ, ആനാൻ,

നെഹെമ്യാവ് 10:27

മല്ലൂക്, ഹാരീം, ബയനാ എന്നിവർ തന്നെ.

നെഹെമ്യാവ് 10:28

ശേഷം ജനത്തിൽ പുരോഹിതന്മാരും ലേവ്യരും വാതിൽക്കാവല്ക്കാരും സംഗീതക്കാരും ദൈവാലയദാസന്മാരും ദേശത്തെ ജാതികളോടു വേർപെട്ടു ദൈവത്തിന്റെ ന്യായപ്രമാണത്തിങ്കലേക്കു തിരിഞ്ഞുവന്നവരൊക്കെയും അവരുടെ ഭാര്യമാരും പുത്രന്മാരും പുത്രിമാരുമായി പരിജ്ഞാനവും തിരിച്ചറിവുമുള്ള ഏവരും

നെഹെമ്യാവ് 10:29

ശ്രേഷ്ഠന്മാരായ തങ്ങളുടെ സഹോദരന്മാരോടു ചേർന്നു ദൈവത്തിന്റെ ദാസനായ മോശെ മുഖാന്തരം നല്കപ്പെട്ട ദൈവത്തിന്റെ ന്യായപ്രമാണം അനുസരിച്ചു നടക്കുമെന്നും ഞങ്ങളുടെ കർത്താവായ യഹോവയുടെ സകല കല്പനകളും വിധികളും ചട്ടങ്ങളും പ്രമാണിച്ച് ആചരിക്കുമെന്നും

നെഹെമ്യാവ് 10:30

ഞങ്ങളുടെ പുത്രിമാരെ ദേശത്തെ ജാതികൾക്കു കൊടുക്കയോ ഞങ്ങളുടെ പുത്രന്മാർക്ക് അവരുടെ പുത്രിമാരെ എടുക്കയോ ചെയ്കയില്ലെന്നും,

നെഹെമ്യാവ് 10:31

ദേശത്തെ ജാതികൾ ശബ്ബത്തുനാളിൽ ചരക്കോ യാതൊരു ഭക്ഷണസാധനമോ വില്പാൻ കൊണ്ടുവന്നാൽ ഞങ്ങൾ അതു ശബ്ബത്തുനാളിലും വിശുദ്ധദിവസത്തിലും അവരോടു മേടിക്കയില്ല എന്നും ഏഴാം ആണ്ടിനെ വിമോചന സംവത്സരമായും എല്ലാ കടവും ഇളച്ചുകൊടുക്കുന്നതായും പ്രമാണിക്കുമെന്നും ശപഥവും സത്യവും ചെയ്തു.

നെഹെമ്യാവ് 10:32

ഞങ്ങളുടെ ദൈവത്തിന്റെ ആലയത്തിലെ ശുശ്രൂഷയ്ക്കുവേണ്ടി കാഴ്ചയപ്പത്തിനും നിരന്തരഭോജനയാഗത്തിനും ശബ്ബത്തുകളിലെയും അമാവാസികളിലെയും നിരന്തരഹോമയാഗത്തിനും ഉത്സവങ്ങൾക്കും വിശുദ്ധസാധനങ്ങൾക്കും യിസ്രായേലിനുവേണ്ടി പ്രായശ്ചിത്തമായി അർപ്പിക്കേണ്ടുന്ന പാപയാഗങ്ങൾക്കും

നെഹെമ്യാവ് 10:33

ഞങ്ങളുടെ ദൈവത്തിന്റെ ആലയത്തിലെ എല്ലാ വേലയ്ക്കുംവേണ്ടി ആണ്ടുതോറും ശേക്കെലിൽ മൂന്നിൽ ഒന്നു കൊടുക്കാമെന്നും ഞങ്ങൾ ഒരു ചട്ടം നിയമിച്ചു.

നെഹെമ്യാവ് 10:34

ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്നതുപോലെ ഞങ്ങളുടെ ദൈവമായ യഹോവയുടെ യാഗപീഠത്തിന്മേൽ കത്തിപ്പാൻ ആണ്ടുതോറും നിശ്ചിതസമയങ്ങളിൽ പിതൃഭവനം പിതൃഭവനമായി ഞങ്ങളുടെ ദൈവത്തിന്റെ ആലയത്തിൽ വിറകുവഴിപാടു കൊണ്ടുവരേണ്ടതിനു ഞങ്ങൾ പുരോഹിതന്മാരും ലേവ്യരും ജനവുമായിട്ടു ചീട്ടിട്ടു;

നെഹെമ്യാവ് 10:35

ആണ്ടുതോറും യഹോവയുടെ ആലയത്തിലേക്കു ഞങ്ങളുടെ നിലത്തിലെ ആദ്യവിളവും സകലവിധ വൃക്ഷങ്ങളുടെയും സർവഫലങ്ങളിലും ആദ്യഫലങ്ങളും കൊണ്ടുചെല്ലേണ്ടതിനും

നെഹെമ്യാവ് 10:36

ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്നതുപോലെ ഞങ്ങളുടെ പുത്രന്മാരിലും മൃഗങ്ങളിലും ഉള്ള കടിഞ്ഞൂലുകളെയും ഞങ്ങളുടെ ആടുമാടുകളിൽ ഉള്ള കടിഞ്ഞൂലുകളെയും ഞങ്ങളുടെ ദൈവത്തിന്റെ ആലയത്തിൽ ശുശ്രൂഷ ചെയ്യുന്ന പുരോഹിതന്മാരുടെ അടുക്കൽ ഞങ്ങളുടെ ദൈവത്തിന്റെ ആലയത്തിലേക്കു കൊണ്ടുചെല്ലേണ്ടതിനും

നെഹെമ്യാവ് 10:37

ഞങ്ങളുടെ തരിമാവിന്റെയും ഉദർച്ചാർപ്പണങ്ങളുടെയും സകലവിധവൃക്ഷങ്ങളുടെ അനുഭവമായ വീഞ്ഞിന്റെയും എണ്ണയുടെയും ആദ്യഫലം ഞങ്ങളുടെ ദൈവത്തിന്റെ ആലയത്തിലെ അറകളിൽ പുരോഹിതന്മാരുടെ അടുക്കലും ഞങ്ങളുടെ കൃഷിയുടെ ദശാംശം ലേവ്യരുടെ അടുക്കലും കൊണ്ടുചെല്ലേണ്ടതിനും തന്നെ. ലേവ്യരല്ലോ കൃഷിയുള്ള നമ്മുടെ എല്ലാ പട്ടണങ്ങളിലും ദശാംശം ശേഖരിക്കുന്നത്.

നെഹെമ്യാവ് 10:38

എന്നാൽ ലേവ്യർ ദശാംശം വാങ്ങുമ്പോൾ അഹരോന്യനായൊരു പുരോഹിതൻ ലേവ്യരോടുകൂടെ ഉണ്ടായിരിക്കേണം. ദശാംശത്തിന്റെ ദശാംശം ലേവ്യർ നമ്മുടെ ദൈവത്തിന്റെ ആലയത്തിലെ ഭണ്ഡാരഗൃഹത്തിന്റെ അറകളിൽ കൊണ്ടുചെല്ലേണം.

നെഹെമ്യാവ് 10:39

വിശുദ്ധമന്ദിരത്തിന്റെ ഉപകരണങ്ങളും അതിൽ ശുശ്രൂഷിക്കുന്ന പുരോഹിതന്മാരും വാതിൽക്കാവല്ക്കാരും സംഗീതക്കാരും ഇരിക്കുന്ന അറകളിലേക്കു യിസ്രായേൽമക്കളും ലേവ്യരും ധാന്യം, വീഞ്ഞ്, എണ്ണ എന്നിവയുടെ ഉദർച്ചാർപ്പണം കൊണ്ടുചെല്ലേണം; ഞങ്ങളുടെ ദൈവത്തിന്റെ ആലയം ഞങ്ങൾ കൈവിടുകയില്ല.